Friday, June 13, 2008

വൈകിയ വരകള്‍

അവസാനതീയ്യതിയിന്നാണല്ലോയെന്നിപ്പോഴാണോര്‍ത്തത്.
നോക്കിയപ്പോ ആയമ്മേ വരക്കാനാണിത്തിരിയെളുപ്പം.
എന്നാ പിന്നെ കിടക്കട്ടേയെന്നു വച്ചു.
പണ്ട് ആയമ്മേടെ വര്‍ത്തമാനം കേട്ടിരിക്കാനും നല്ല രസായിരുന്നു.
ഇപ്പൊ വയസ്സായില്ലേ..
........................................................................................................
.
പക്ഷെ ഞാന്‍ വരക്കാനാഗ്രഹിച്ചതും പറയാനാഗ്രഹിച്ചതും അവരെയായിരുന്നില്ല.
ഗീതടീച്ചറെ കുറിച്ചായിരുന്നു,
തന്‍റെ ജന്മസത്യം ഒറ്റ സ്നാപ്പിലൊതുക്കി പാതി വഴിയില്‍ തിരിഞ്ഞു നടന്നുപോയ
കവയത്രിയും ചെറുകഥാകൃത്തുമായ ഗീതാഹിരണ്യനെക്കുറിച്ച്.
.
ടീച്ചറുടെ മലയാളം ക്ലാസ്സുകള്‍ വല്ലത്തൊരനുഭവമായിരുന്നു.
എന്‍റെ കലാലയ ജീവിതത്തിന്‍റെ അവസാനകാലത്താണ് ടിച്ചര്
‍കൊടുങ്ങല്ലൂര്‍ കെ.കെ.ടി.എം. കൊളേജില്‍ എത്തുന്നത്.
അതുകൊണ്ടുതന്നെ ടീച്ചറുടെ വളരെ കുറച്ചു ക്ലാസ്സുകള്‍ മാത്രമാണ്എനിക്കുകിട്ടിയത്.
ഗീതാഹിരണ്യന്‍ എന്ന വ്യക്തിയേയും ടീച്ചറേയും എഴുത്തുകാരിയേയുംമനസ്സിലാക്കുവാന്‍
ആ കുറച്ചുനാളുകള്‍ തന്നെ ധാരാളമായിരുന്നു.
അത്രയ്ക്ക് തുറന്ന പെരുമാറ്റമായിരുന്നു ടീച്ചറുടേത്.
.
ഒരിക്കല്‍കൂടി ചെന്നുകാണണമെന്നുള്ള ആഗ്രഹം
അവര്‍ മരിക്കുന്നതു വരെ സാധിച്ചില്ല.
അര്‍ബുദരോഗം കീഴടക്കിയ ആ ജീവിതത്തിനും
കീഴടങ്ങാന്‍ കൂട്ടാക്കതിരുന്ന ആ മനസ്സിനും തൂലികയ്ക്കും
45 വയസ്സില്‍ പൂര്‍ണ്ണവിരാമമായി.
'ഒറ്റസ്നാപ്പില് ഒതുക്കാനാവില്ല ഒരു ജന്മസത്യം' ആയിരുന്നു ആദ്യകഥാ സമാഹാരം.
മരണശേഷം പ്രസിദ്ധീകരിക്കപ്പെട്ട 'അസംഘടിത' യായിരുന്നു
രണ്ടാമത്തേതും അവസാനത്തേതുമായ കഥാസമാഹാരം.
.
അവിടിവിടെ ചിതറിക്കിടക്കുന്ന ഓര്‍മ്മകളും
മറവിയിലേക്കിനിയും മറഞ്ഞുപോകാത്ത വായിച്ചുപോയ വരികളും
സാധിച്ചാല്‍ കുത്തിവരകളാലൊരു ഗുരുദക്ഷിണയും ചേര്‍ന്നൊരു
വിശാലപോസ്റ്റായിരുന്നു മനസ്സില്‍.
ഇനിയൊരിക്കലാവട്ടെ.
ടീച്ചറെക്കുറിച്ച് ഇത്രയെങ്കിലുമോര്‍മ്മിക്കാന് ‍കാരണമായ
ഇവന്‍റിന് നന്ദി!

Labels: ,

Sunday, June 08, 2008

കറുത്തവാക്കുകള്‍ക്കെതിരെ കറുപ്പുകൊണ്ട്...

me too...

Joining hands with injipennu against the black world of kerals.com.

Labels: